Sunday, July 5, 2009

14

തുറമുഖനഗരത്തില്‍ കായലിനോടുചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ എലിസബത്തിനൊപ്പം അവളുടെ മുഖത്തേക്കുനോക്കാതെ വിദൂരത്തിലേക്കുനോക്കി ഇരിക്കുമ്പോള്‍ സമാനമായ സാഹചര്യത്തില്‍ ഏതൊരാളിലുമെന്നതുപോലെ ജോണ്‍മത്തായിയുടെ മനസ്സിലേക്കും ഓര്‍മകള്‍ ഇരമ്പിയെത്തി. കായലിലെ താളത്തിലിളകുന്ന വെള്ളത്തിലേക്കുനോക്കി തന്റെ ഓര്‍മകളെ ക്രമപ്പെടുത്താന്‍ അയാള്‍ ശ്രമിക്കാതിരുന്നില്ല. പക്ഷെ ഇത് ഓര്‍മകളുടെ സമയമല്ലെന്നും , ഓര്‍മകള്‍ക്ക് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒന്നുംചെയ്യാനില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എലിസബത്ത് തന്നെ അന്വേഷിച്ചുവന്നത്‌ അവള്‍ക്കുതന്നെ വിശ്വാസമായതിനാലാണെന്ന് ജോണ്‍മത്തായിക്കു മനസ്സിലായി.

No comments:

Post a Comment