Friday, September 11, 2009

16

എലിസബത്ത്, അന്നു നാം ഏഴാം ക്ലാസ്സിലായിരുന്നു. രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം മെയ്മാസത്തെ അവസാനത്തെ ദിവസങ്ങളിലൊന്നില്‍ ക്ലാസ്സുതിരിക്കുന്നതിനായി നമ്മളെ സ്കൂളിലേക്കു വിളിപ്പിച്ചു.ആ രണ്ടുമാസത്തെ കാത്തിരിപ്പിന്റെ കനം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ഡിവിഷനിലേക്കുമുള്ള പേരുകള്‍ വിളിക്കുമ്പോള്‍ അതില്‍ നീയുണ്ടോ ഞാനുണ്ടോ എന്നുമാത്രമായിരുന്നു ഞാന്‍ കേട്ടുകൊണ്ടിരുന്നത്.

നിര്‍ത്ത് -എലിസബത്ത് പറഞ്ഞു. ഇതുപോലൊരുകഥ എല്ലാ വഴിപോക്കനും പറയാനുണ്ടാവും . ഇതൊക്കെ കണ്ടും കേട്ടും ഞാന്‍ ചടച്ചിരിക്കുകയാണ്‌.


'എലിസബത്ത് എന്റെ കഥകള്‍ എല്ലാവരുടേതും പോലെയായത്‌ എന്റെ കുഴപ്പം കൊണ്ടല്ല.ടാറിട്ട വഴിയിലൂടെ മാത്രം നടക്കുന്നവരുടെ കഥ ഒരുപോലെയാകാതെ തരമില്ലല്ലോ'.


'എനിക്കുനിന്റെ പഴങ്കഥകളോ മറുകടയാളങ്ങളോ കാണേണ്ട. നിലവില്‍ നിനക്കെന്താണ്‌ എന്നില്‍നിന്നാവശ്യം എന്നുമാത്രം അറിഞ്ഞാല്‍ 'മതി-എലിസബത്ത് പറഞ്ഞു.

No comments:

Post a Comment