Sunday, March 21, 2010

17

ആരാധനയുടെ തുടക്കം അവിടെനിന്നായിരുന്നു,പേരമരച്ചുവട്ടില്‍നിന്ന്.പത്രക്കാരനെ കാത്തുനില്‍ക്കുന്ന നിമിഷങ്ങളില്‍ സച്ചിന്‍തെണ്ടുല്‍ക്കര്‍ സെഞ്ചുറിയടിച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. അത് തൊണ്ണൂറ്റിമൂന്നിലെത്തുന്നതിനിടയില്‍ എന്തൊക്കെ മറിമായങ്ങള്‍ .പെട്ടെന്നാണ്‌ പേരമരച്ചുവട്ടിലേക്ക് പെണ്‍കുട്ടികളെത്തിത്തുടങ്ങിയത്‌.പുരപ്പുറത്തുകയറിനിന്നാല്‍പ്പോലും മറ്റൊരുപുര കാണാന്‌കഴിയാത്ത ആ വിജനതയിലേക്ക് എവിടെനിന്നാണ്‌ പെണ്‍കുട്ടികളെത്തിയത്‌.ആദ്യമെത്തിയത്‌ മണമാണ്‌. പേരമണം മാത്രം പരിചയിച്ച മൂക്കില്‍ പെണ്ണിന്റെ മണം . പിന്നെ ചേക്കേറുന്ന പക്ഷികളുടേതുപോലുള്ള കലപില ശബ്ദങ്ങള്‍ .കാല്‍മുട്ടുകള്‍ ...മുലമൊട്ടുകള്‍ ..പേരയുടെ പച്ചയിലേക്ക് കാറ്റിലൊഴുകിയിറങ്ങുന്ന മേഫ്ലവറിന്റെ ചുവപ്പ്.കൈത്തോട്ടിലേക്കു വീഴുന്ന ഒരു പൂവിതള്‍ . ഒരു ചുവപ്പ് ചെറിയ ചാട്ടങ്ങളില്‍ മുങ്ങിത്താഴുന്നതുമാത്രമേ അന്നു കണ്ടിട്ടുള്ളൂ.

No comments:

Post a Comment