Friday, June 5, 2009

10


ഇ എന്ന നഗരത്തിലെ സര്‍വകലാശാലാ കാമ്പസ്സില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്‌ ജോണ്‍ മത്തായി എലിസബത്തിനെ വീണ്ടും കാണുന്നത്‌. കാമ്പസ്സിനും എലിസബത്ത്‌ ജോലിചെയ്യുന്ന ഹോസ്പിറ്റലിനുമിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു ഓടയുടെ അകലമേയുണ്ടായിരുന്നുള്ളു. ഒരിക്കലും എത്തിപ്പെടാനാവാത്ത ഒരകലം , ആരും ചാടിക്കടക്കാന്‍ ധൈര്യപ്പെടാത്ത ഒരകലം. ജോണ്‍മത്തായിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സഹപാഠി മദ്യപിച്ച് അബോധാവസ്ഥയിലാകേണ്ടിവന്നു ആ മുഷിഞ്ഞ അകലം ചാടിക്കടക്കാന്‍. എലിസബത്തിന്‌ അയാളെ മനസ്സിലായില്ല. എല്ലാം പറഞ്ഞിട്ടും കൈനഖത്തിലെ കറുത്ത മറുക് കാണിച്ചുകൊടുത്തിട്ടും തന്റെ കളിക്കൂട്ടുകാരനാണ്‌ മുന്നില്‌ നില്‌ക്കുന്നതെന്ന് അവള്‍ വിശ്വസിച്ചില്ല. വീണ്ടും കാണാമെന്നുപോലും പറയാതെ അവള്‍ ആ അപരിചിതനെ യാത്രയാക്കി. അയാളാകട്ടെ ഏതോ വിഭ്രമത്തിലകപ്പെട്ടതുപോലെ അവിടം വിട്ട് പോകുകയും ചെയ്തു.

No comments:

Post a Comment